ഇതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 11,361 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 8,633 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,798, കര്‍ണാടകയില്‍ 5,783 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
കയര്‍ കശുവണ്ടി ഫാക്റികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ തുറക്കില്ല. ആപ്പ് വഴിയും വില്പനയുണ്ടാവില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ട്രിപ്പ്ള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുറെയധികം വിദഗ്ദരുമായി സംസരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിശദമായുള്ള കൊവിഡ് കണക്കുകള്‍ മനസിലാക്കണമെങ്കില്‍ എല്ലാവരിലും ആന്‍റിജന്‍ ടെസ്റ്റ് നടത്തണം.
സംസ്ഥാനങ്ങള്‍ തരം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പല സംസ്ഥാനങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും ഉദ്യോഗസ്തര്‍ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരവാദിത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കൊവാക്സിന്‍ ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ വാക്സിനാണ്. കുട്ടികള്‍ക്കിടയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന് ഈ മാസം ആദ്യം ഭാരത് ബയോടെക് അനുവാദം ലഭിച്ചിട്ടുണ്ട്. 18 വയസ് മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 21 നാണ് സംസ്കാരചടങ്ങുകൾ നടന്നത്. ചടങ്ങിൽ നൂറ്റിഅമ്പതോളം പേരാണ് പങ്കെടുത്തത്. മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിലാണ് ആശുപത്രിയിൽ നിന്ന് സ്ഥലത്തെത്തിച്ചത്. മരിച്ചവർ മൃതദേഹവുമായി അടുത്ത് ഇടപഴകിയവരാണ്. ഇവർക്ക് ആരോഗ്യ വകുപ്പ് അധികൃതർ കൊവിഡ് മുന്നറിയിപ്പ് നൽകിയിരുന്നില്ല.
വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു. കൊറിയന്‍ തലസ്ഥാനമായ ലാത്വിയയില്‍ കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു.
കാസര്‍ഗോഡ് ഓര്‍ക്കാട് സ്വദേശിയായ അസ്മ ഇന്നലെയാണ് മരണപ്പെട്ടത്. 38 കാരിയായ അസ്മ അര്‍ബുദത്തെ തുടര്‍ന്ന് കാസര്‍ഗോട്ടെ ജനറല്‍ ആശുപത്രിയില്‍ ആണ് മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലം പുറത്തു വന്നപ്പോഴായാണ് അസ്മക്ക് കൊവിഡ്ബാധിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞത്
തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരുന്നു. എന്നാല്‍ ഇന്നത് വീണ്ടും 3 ലക്ഷത്തിനടുത്തേക്ക് എത്തിയിരിക്കുകയാണ്
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജിതനെ ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.
ശ്വാസകോശ സ്രവങ്ങളിലൂടെ അല്ലെങ്കില്‍ അവയുടെ കണങ്ങൾ വഴി മാത്രമേ കൊവിഡ് വൈറസ് പകരുകയുള്ളൂ. ശ്വാസം നിലച്ച് കഴിഞ്ഞ് വായ് ചേർത്തച്ച് മൂക്കുകളിൽ പഞ്ഞി വെച്ച മൃതശരീരത്തിൽ നിന്ന് കൊവിഡ് വ്യാപനത്തിന് ഏക സാധ്യത ശരീരത്തിൽ എവിടെയെങ്കിലും പുരണ്ട സ്രവങ്ങൾ നേരിട്ട് സ്പർശിക്കുക എന്നത് മാത്രമാണ്
രണ്ട് കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) യും, കാസർകോട് പടക്കാട് സ്വദേശിനി നബീസ (63)യുമാണ് ഇന്ന് മരിച്ചത്.
വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്.
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി
മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. 57 വയസ്സായിരുന്നു. രോഗം ബാധിച്ച് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെ ജി ബനഡിക്റ്റിന്റെ കൊവിഡ് പരിശോധന വൈകിയാതായി പരാതി
തിരുവനന്തപുരം നാലാംഞ്ചിറ സ്വദേശി ഫാദർ കെ ജി വർഗീസ് ആണ് മരിച്ചത്
തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് ആണ് മരിച്ചത്
കാസർകോട് മേൽപ്പറമ്പ് സ്വദേശി മുഹമ്മദ് നസീർ(56),പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ്സായു റാവുത്തർ(59) എന്നിവരാണ് മരിച്ചത്
കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേർ മരിച്ചു. 1334 പേർക്ക് രോഗം സ്ഥിരീകരിച്ചു
മരിച്ചയാളുടെ മൂന്ന് തവണത്തെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നെന്ന് മന്ത്രി